HomePOLITYകളിമണ്ണു പോലെ...

കളിമണ്ണു പോലെ കുഴഞ്ഞു

-

Reading Time: < 1 minute

ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സി.ഇ.ഒ. സന്തോഷ് മേനോൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിക്കുന്നു.

കളിമൺ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം തെറ്റാണെന്നു ബോദ്ധ്യപ്പെടുത്തുന്നു.

തന്റെ കൂടെയുള്ളവർ പറഞ്ഞുതന്നതാണ് ആക്ഷേപമെന്ന് ചെന്നിത്തല ആ ഫോൺ സംഭാഷണത്തിൽ സമ്മതിക്കുന്നു.

തന്റെ ആരോപണം RECTIFY ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പു നൽകുന്നു.

RECTIFY എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്.

വ്യവസായി പറഞ്ഞ പരാതി മുഖവിലയ്ക്കെടുത്തതു കൊണ്ടാണല്ലോ ചെന്നിത്തല ആ വാക്കുപയോഗിച്ചത്.

കൂടെയുള്ള ഉപദേശകർ കുഴിയിൽ ചാടിക്കുന്നു എന്ന ആക്ഷേപം ഇപ്പോൾ ചെന്നിത്തലയുടെ വാക്കുകൾ തന്നെ ശരിവെയ്ക്കുകയല്ലേ?

പരിഹാരമുണ്ടാക്കാം എന്നു വ്യവസായിക്ക് ഉറപ്പു കൊടുത്തുവെങ്കിലും അത് പ്രതിപക്ഷ നേതാവ് പാലിച്ചില്ല.

അങ്ങനെയാവാം ഈ ഫോൺ സംഭാഷണം പുറത്തുവന്നത്.

രണ്ടു പേർ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോഡിങ് പുറത്തുവരണമെങ്കിൽ രണ്ടിലൊരാൾ പുറത്തുവിടണമല്ലോ.

സ്വാഭാവികമായും നഷ്ടം സംഭവിച്ചയാൾ നഷ്ടം വരുത്തിയയാളിനെതിരെ പ്രയോഗിച്ച ആയുധമാണത് എന്നു മനസ്സിലാക്കാം.

പരിഹാരമുണ്ടാക്കാം എന്ന ഉറപ്പ് ചെന്നിത്തല പാലിക്കാതെ പോയപ്പോൾ പ്രശ്നത്തിന് സ്വന്തം നിലയിൽ പരിഹാരം കണ്ടെത്താൻ മേനോൻ ഒരുങ്ങിയിറങ്ങി.

YouTube video player

കേരളത്തിൽ വ്യാവസായിക താല്പര്യങ്ങളില്ല എന്നതിനാൽ അദ്ദേഹത്തിന് നഷ്ടപ്പെടാനും ഒന്നുമില്ല.

എന്തായാലും വ്യവസായിയുടെ വജ്രായുധം ചെന്നിത്തലയ്ക്ക് വിനയായി എന്നതുറപ്പ്.

ആശാപുര എന്തായാലും ചെറിയ കളിയല്ല.

തല കൊണ്ടു പാറയിലിടിച്ചാല്‍ ഇടിക്കുന്നയാളുടെ തല തന്നെ പൊട്ടും..

YouTube video player

ചെന്നിത്തലയുടെ വിശ്വാസ്യത ഒരിക്കൽക്കൂടി ഇടിയാൻ ഇത് കാരണമായി.

പക്ഷേ, ഇത്തവണ നാട്ടുകാർക്ക് കാര്യങ്ങൾ പകൽ പോലെ വ്യക്തമായി എന്ന പ്രത്യേകതയുണ്ട്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.