Home ENTERTAINMENT ആഹ്ളാദാരവം

ആഹ്ളാദാരവം

Reading Time: 2 minutes

മലയോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നോളം കിട്ടുകയുള്ളൂ എന്നാണ് പഴംചൊല്ല്. പഴംചൊല്ലിൽ പതിരില്ല എന്നും ചൊല്ലുണ്ട്. എന്നാൽ, മലയോളം ആഗ്രഹിച്ച് കഠിനമായി അദ്ധ്വാനിച്ച് വൻമല കീഴടക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ട് -ആർ.എസ്.വിമൽ.

12647429_1044166538967823_8662678762321970745_n

‘എന്നു നിന്റെ മൊയ്തീൻ’ ഒരു ചെറിയ ചിത്രമല്ല. വലിയ ക്യാൻവാസിലുള്ള വലിയ ചിത്രം തന്നെയാണ്. ചിത്രത്തിന് ചെലവേറുമ്പോൾ മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള റിസ്കും കൂടും. പക്ഷേ, വിമലിനെ പൂർണ്ണമായി വിശ്വസിച്ച, അവന് എല്ലാ പിന്തുണയും നൽകിയ രണ്ട് നിർമ്മാതാക്കൾ – ബിനോയ് ശങ്കരത്തും രാജി തോമസും. മറുഭാഗത്ത് എല്ലാവിധ പാരകളുമായിറങ്ങിയ നിർമ്മാണ സംഘത്തിലെ മൂന്നാമനെ മറക്കുന്നില്ല. ബിനോയിയുടെയും രാജിയുടെയും പിന്തുണയോടെ പാരയെ വിമൽ അപ്രസക്തനാക്കി എന്നതും ചരിത്രം.

ബിനോയിയെയും രാജിയെയും കുറിച്ച് വിമലിൽ നിന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇന്നലെയാണ് അവരെ പരിചയപ്പെട്ടത്. ഉയരങ്ങളിൽ വിഹരിക്കുമ്പോഴും നിലത്ത് കാലുറപ്പിച്ച് നിൽക്കുന്ന രണ്ട് സാധാരണ മനുഷ്യർ. ഇവർക്കൊപ്പം വിമലിന് താങ്ങും തണലുമായി യഥാർത്ഥ മൊയ്തീന്റെ സഹോദരൻ ബി.പി.റഷീദും.

എല്ലാവരും വലിയ ആഹ്ളാദത്തിലായിരുന്നു. പുതുമുഖ സംവിധായകനും പുതുമുഖ നിർമ്മാതാക്കളും ചേർന്ന് അഭ്രപാളിയിലെത്തിച്ച ‘എന്നു നിന്റെ മൊയ്തീൻ’ തിയേറ്ററുകളിൽ 150 ദിവസം തികയ്ക്കുമ്പോൾ എങ്ങനെയാണ് ആഹ്ളാദിക്കാതിരിക്കുക? വിമലിനൊപ്പം പൃഥ്വിയും പാർവ്വതിയും ടൊവീനോയും ലെനയും മുതൽ സിനിമയിലെ ഡ്രൈവർമാർ വരെ എല്ലാവരും അണിനിരന്ന ആഘോഷരാവിന് സാക്ഷികളായി ഞാനും മോഹനും.

വിമലീ… നീയൊരു സംഭവാണ് ട്ടാ!

Previous articleTHE LAST SAMURAI
Next articleഅധികമായാല്‍ അമൃതും വിഷം
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

NO COMMENTS

COMMENTSCancel reply

Exit mobile version