HomeLIFEകറിവേപ്പില മാ...

കറിവേപ്പില മാഹാത്മ്യം

-

Reading Time: < 1 minute

കറിവേപ്പില ചവച്ചരച്ചു തിന്നുന്നത് ആരോഗ്യത്തിനു നല്ലതാണ്. പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി കറിവേപ്പിലയ്ക്കുണ്ട്. ഭക്ഷണത്തിന് രുചിയും മണവും പകരാന്‍ ചേര്‍ക്കുന്ന കറിവേപ്പില നാം പിന്നീട് എടുത്തുമാറ്റുകയാണ് പതിവ്. കറി പാകമായി കഴിഞ്ഞാല്‍ എടുത്തു കളയേണ്ട സാധനമല്ല കറിവേപ്പില എന്നര്‍ത്ഥം.

കറിവേപ്പിലയില്‍ വൈറ്റമിന്‍-എ അഥവാ ജീവകം-എ സമ്പുഷ്ടമായുണ്ട്. ഭക്ഷണത്തില്‍ കറിവേപ്പില കൂടുതലായി ഉള്‍പ്പെടുത്തുന്നതും അതു ചവച്ചരച്ച് തിന്നുന്നതും കണ്ണിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. കറിവേപ്പില വെറുതെ ചവച്ചരച്ചു തിന്നുന്നത് ദഹനം ലഭിക്കാനും കൃമിശല്യം, മൂലക്കുരു, വയറുകടി എന്നിവ ഒഴിവാക്കാനും സഹായിക്കും. അമിതഭാരം കുറയ്ക്കാനും ഈ തന്ത്രം പ്രയോഗിക്കാം.

curry

കാല്‍ വെടിക്കുന്നതിന് പരിഹാരമായി പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്നു ദിവസം പുരട്ടിയാല്‍ മതിയാകും. തലയിലെ ഈര്, താരന്‍ എന്നിവയ്ക്കും കറിവേപ്പില പരിഹാരമാണ്. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ ചാലിച്ച് തലയില്‍ തേയ്ച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കുളിക്കുക. പൂര്‍ണ്ണമായും ഭേദമാകും. കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നി ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേയ്ച്ചാല്‍ മുടികൊഴിച്ചില്‍ തടയാം. മുടിയുടെ ആരോഗ്യവും സ്വാഭാവിക നിറവും സംരക്ഷിക്കാന്‍ ഇതു മതി.

കറിവേപ്പിലയും പച്ചമഞ്ഞളും നെല്ലിക്കയും അരച്ച് ദിവസവും ഓരോ സ്പൂണ്‍ വീതം കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും. കറിവേപ്പിലയും കാന്താരിയും അരച്ചു ചേര്‍ത്ത മോര് കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് പരിഹാരം കറിവേപ്പിലയിലുണ്ട്. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി. കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ ചര്‍മരോഗങ്ങള്‍ അകറ്റാം.

 


STATUTORY WARNING
This note has nothing to do with the present political situation. Any resemblance seen is purely unintentional.

V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.