Home LIFE ഓര്‍മ്മയുണ്ടോ...

ഓര്‍മ്മയുണ്ടോ ഈ മുഖം..?!

Reading Time: < 1 minute

കുട്ടികളെന്നു വെച്ചാല്‍ സുരേഷ് ഗോപിക്ക് ജീവനാണെന്ന് കേട്ടിട്ടുണ്ട്.
വീടു നിറച്ച് കുട്ടികള്‍ വേണമെന്ന ആഗ്രഹം അദ്ദേഹം തന്നെ പലപ്പോഴും പങ്കിട്ടിട്ടുമുണ്ട്.
ആ സ്‌നേഹം ഇന്ന് ശരിക്കും ബോദ്ധ്യപ്പെട്ടു.

ഒരാവശ്യത്തിന് സുരേഷ് ഗോപിയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ണനും ഒപ്പമുണ്ടായിരുന്നു.
താരം എത്താന്‍ വൈകിയതിനാല്‍ ഞങ്ങള്‍ കാത്തിരുന്നു.
യാത്ര കഴിഞ്ഞെത്തിയ ഉടനെ സുരേഷ് ഗോപി നേരെ എത്തിയത് ഞങ്ങള്‍ക്കു മുന്നില്‍.

കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം കണ്ണനെ ശ്രദ്ധിച്ചത്.
അതോടെ അവനെ കളിപ്പിക്കുന്നതിലായി ശ്രദ്ധ.
പതിയെ കണ്ണനെ അദ്ദേഹം കൈയിലെടുത്തു.
പിന്നെ കുറച്ചു നേരം അവര്‍ ഇരുവരും മാത്രമുള്ള ലോകം!!
ഞങ്ങള്‍ അടുത്തുണ്ടെന്ന കാര്യം പോലും സുരേഷ് ഗോപി മറന്നുവെന്നു തോന്നി.

ഓര്‍മ്മയുണ്ടോ ഈ മുഖം..?!
സുരേഷ് ഗോപി മാമന്റെ ചോദ്യം കണ്ണനോട്..
അവന്‍ മറുപടി നിറഞ്ഞ ചിരിയിലൊതുക്കി.

ഒരു മുത്തം വാങ്ങാന്‍ സൂപ്പര്‍ സ്റ്റാര്‍ മാമന്‍ പരമാവധി ശ്രമിച്ചുവെങ്കിലും നമ്മുടെ കൊച്ചു മെഗാ സ്റ്റാര്‍ വഴങ്ങിയില്ല കേട്ടോ…

Previous articleഒന്നാം പിറന്നാള്‍
Next articleഅമൂല്യ സമ്പാദ്യം…
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

NO COMMENTS

COMMENTSCancel reply

Exit mobile version