HomeSOCIETYഋഷിരാജ് സിങ്ങ...

ഋഷിരാജ് സിങ്ങ് ആരെ ഭയക്കണം?

-

Reading Time: < 1 minute

വ്യാജ സി.ഡി. കച്ചവടം നടത്തിയിരുന്ന വല്യേമ്മാനെ പിടിക്കാൻ നിയമത്തിൽ വകുപ്പുണ്ടെന്നറിയാൻ ഋഷിരാജ് സിങ്ങ് വരേണ്ടി വന്നു.

മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസ്സുകൾക്കും ടിപ്പറുകൾക്കും വേഗപ്പൂട്ടിന് വകുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നതും ഋഷിരാജ് സിങ്ങ് തന്നെ.

rishiraj-singh 1

വൈദ്യുതി മോഷണം വലിയ കുറ്റമാണെന്ന് മാലോകരെ അറിയിച്ചതും മോഷണം പിടിച്ച് വരുമാനം കൂട്ടാമെന്ന് വൈദ്യുതി കമ്പനിയെ ബോദ്ധ്യപ്പെടുത്തിയതും ഋഷിരാജ് സിങ്ങ്.

ഇപ്പോൾ, “പരേഡ് പ്രോട്ടോക്കോൾ” എന്നൊരു സംഗതിയുണ്ടെന്നറിയാനും ഋഷിരാജ് സിങ്ങ് വേണ്ടി വന്നു.

പുസ്തകത്തിൽ നിന്ന് പൊടി തട്ടിയെടുത്ത് നടപ്പാക്കുമ്പോഴാണ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അർത്ഥമുണ്ടാകുന്നത്. അത് കൃത്യമായി ചെയ്യുന്നവർക്ക് -രാഷ്ട്രീയക്കാരായിരുന്നാലും ഉദ്യോഗസ്ഥരായിരുന്നാലും -ആരെയും ഭയക്കേണ്ടതില്ല. ആർക്കും ഒരു ചുക്കും ചെയ്യാനുമാവില്ല….

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.