Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

സ്വപ്‌നരഹസ്യം

'അതിരാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ?' -ആ ഹാളില്‍ കൂടിയിരുന്ന ഒരുപാട് പേര്‍ക്ക് ആ സംശയമുണ്ടായിരുന്നു. സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്ന ഡോ.ദിനേശ് അസന്ദിഗ്ദ്ധമായി തന്നെ പറഞ്ഞു -'അതിന് ഒരു ശാസ...

‘അര്‍ഹതയ്ക്കുള്ള’ അവാര്‍ഡ്!!???

അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴോ ബന്ധപ്പെട്ട വ്യക്തി അത് സ്വീകരിച്ചപ്പോഴോ അത് ചര്‍ച്ചയായില്ല. എന്നാല്‍, അവാര്‍ഡ് വാങ്ങിയ ശേഷം സ്ഥാപനത്തില്‍ നടന്ന സംഭവവികാസങ്ങള്‍ ആ അവാര്‍ഡിനെയും അതിന് അര്‍ഹനായ വ്യക്തിയെയും...

ഓ… ചൗധരീ!!!

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണ് താലിമംഗലം... -മമെ ഖാന്‍ പാടി. വസന്ത രാഗത്തില്‍ രവീന്ദ്രന്‍ മാഷ് ചിട്ടപ്പെടുത്തിയ ഈണത്തിലൊന്നുമായിരുന്നില്ല പാട്ട്. ഥാര്‍ മരുഭൂമിയുടെ ചൂടും ചൂരുമുള്ള സൂഫി രാഗത്...

വെള്ളരിനാടകം വെറും നാടകമല്ല

നടന്‍ ഓടിയപ്പോള്‍ കാണികള്‍ ഒപ്പമോടി!! നടന്‍ പാടിയപ്പോള്‍ കാണികള്‍ ഒപ്പം പാടി!!! വേദിയില്‍ മാത്രമായിരുന്നില്ല നാടകം. കാണികള്‍ക്കിടയിലുണ്ടായിരുന്നു. ഇടയ്ക്ക് നടന്മാര്‍ ഓടിയിറങ്ങി കാണികള്‍ക്കു പിന്നില്‍ ...

പരിധിയില്ലാത്ത കള്ളം

ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ഇന്ത്യയില്‍ ആഘോഷിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പ്രണയികള്‍ക്ക് ഒരു ദിനം. അതില്‍ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല. ഏതു തരം ആഘോഷവും നല്ലതാണ് എന്നാണ് എന്റെ പക്ഷ...

ഇതിനെക്കാള്‍ ഭേദം പിടിച്ചുപറിയാണ്

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മെക്കാനിക്ക് ആയി വിരമിച്ച ഒരു പാവമാണ് എന്റെ അച്ഛന്‍. പെന്‍ഷന്‍ കിട്ടിയിട്ട് മാസം അഞ്ചാകുന്നു. നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പെന്‍ഷന്‍ മ...

ഡോക്ടര്‍മാര്‍ പറഞ്ഞ കഥ

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റും സുഹൃത്തുമായ ഡോ.ദിനേശിന്റെ പ്രേരണയാലാണ് ഈ സിനിമ -കഥ പറഞ്ഞ കഥ -ആദ്യ ദിനം തന്നെ കണ്ടത്. ദിനേശിന്റെ അടുത്ത സുഹൃത്താണ് ഇതിന്റെ സൃഷ്ടാവ്. ഒരു കൊച്ച...

പാട്ടിലെ പുതുവഴി

പ്രഭാ വര്‍മ്മയുടെ 'ശ്യാമമാധവം' നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിന്റെ പ്രാരംഭ കൂടിയാലോചനകളിലാണ് സച്ചിന്‍ മന്നത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. സംഗീത വിഭാഗത്തിന്റെ ചുമതല സച്ചിനെ ഏല്പിക്കാം എന്നു ന...

എന്റെ ക്ലാസ്സിലെ ‘മോഹന്‍ലാല്‍’

വര്‍ഷം 1980. വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സിലെ ബി ഡിവിഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടി. എപ്പോഴും ചിരിച്ചിരുന്ന, മറ്റുള്ളവരെ ചിരിപ്പിച്ചിരുന്ന കൂട്ടുകാരന്‍. രണ്ടാം ക്ലാസ്സ് ആയപ്പോഴേക്കും ഞ...

ലോകത്തിന്റെ നെറുകയില്‍…

പൃഥ്വി ഷായുടെയും ശുഭ്മാന്‍ ഗില്ലിന്റെയും നിഴലിലായിരുന്നു മന്‍ജോത് കാല്‍റ. ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും മറ്റു രണ്ടു കൂട്ടുകാര്‍ക്കാണ് ശ്രദ്ധ മുഴുവന്‍ ലഭിച്ചത്. എന്നാല്‍, നിഴലൊക്കെ വകഞ്ഞു ...
Enable Notifications OK No thanks