Reading Time: < 1 minute

2015 സെപ്റ്റംബർ 19ന് തുടങ്ങിയ യാത്ര – ‘എന്നു നിന്റെ മൊയ്തീൻ’ തിയേറ്ററുകളിലെത്തിയത് അന്നാണ്. ഇന്ന്, 2016 ജനുവരി 21ന്, യാത്ര 125 ദിവസം പിന്നിടുന്നു. സ്വപ്നതുല്യമായ ജൈത്രയാത്ര.

12565390_1035065723211238_4872830204590492002_n

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥായാത്ര സുവർണ യാത്രയായി വളരുമെന്നോ ഇത്രയും നീളുമെന്നോ പ്രതീക്ഷിച്ചിരുന്നവർ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സിനിമ റിലീസ് ചെയ്യാൻ ആദ്യം തിയേറ്റർ നൽകാൻ തയ്യാറാവാതിരുന്ന പല ഉടമകളും രണ്ടാം ദിവസം ഇങ്ങോട്ടു വന്നു, സഹകരണ വാഗ്ദാനവുമായി. മറുഭാഗത്ത്, ഈ സിനിമ ഓടില്ലെന്നു വിശ്വസിച്ച് രണ്ടാഴ്ചയ്ക്കു ശേഷം മറ്റു സിനിമകൾ ചാർട്ട് ചെയ്തിരുന്നവർ എല്ലാം മാറ്റിമറിച്ച് മൊയ്തീനെ പ്രതിഷ്ഠിച്ചു. ഇതിനെല്ലാത്തിനും കാരണക്കാർ നല്ല സിനിമയെ സ്നേഹിച്ച, പ്രോത്സാഹിപ്പിച്ച പ്രേക്ഷകർ.

സിനിമാരംഗത്തെ തലതൊട്ടപ്പന്മാർ വർഷങ്ങളായി കൊതിക്കുന്ന വിജയമാണ് ആർ.എസ്.വിമൽ എന്ന പുത്തൻകൂറ്റുകാരൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു പിന്നിൽ ജാലവിദ്യയൊന്നുമില്ല -നല്ല സിനിമ യാഥാർത്ഥ്യമാക്കാൻ നടത്തിയ കഠിനാദ്ധ്വാനം മാത്രം. ആ അദ്ധ്വാനം പ്രേക്ഷകർ കണ്ടു, മനസ്സിലാക്കി, വിലയിരുത്തി, അംഗീകരിച്ചു…

സിനിമകൾ പൊട്ടുന്നത് പതിവായപ്പോൾ പ്രേക്ഷകനിസ്സംഗതയെ കുറിച്ച് സിനിമാക്കാർ സൗകര്യപൂർവ്വം ചമച്ച വ്യാഖ്യാനങ്ങൾ പൊളിച്ചെഴുതുന്നതിന് ‘എന്നു നിന്റെ മൊയ്തീൻ’ കാരണമായിട്ടുണ്ട്. സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ തിയേറ്ററിലെത്തും എന്നതിന് തെളിവാണ് ഈ വിജയം. നല്ല സിനിമ വീണ്ടും വീണ്ടും കാണാൻ ആളുണ്ടാവും. ഒന്നിലേറെ തവണ കണ്ടവർ തന്നെയാണ് മൊയ്തീനെ ഇതുവരെ എത്തിച്ചത്. ഇനിയും മുന്നോട്ടു നയിക്കാൻ പോകുന്നതും അവർ തന്നെ…

150..
175…
200….

……… 365
ആഗ്രഹങ്ങൾക്ക് ചിറകു മുളയ്ക്കുകയായി. ആഗ്രഹിക്കാൻ പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ!!

Previous articleകര്‍ണനു തുല്യന്‍ കര്‍ണന്‍ മാത്രം
Next articleറിംപോച്ചെ റീലോഡഡ് !!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here