HomeGOVERNANCEഗോൾഫ് ക്ലബ്ബ്...

ഗോൾഫ് ക്ലബ്ബ് ആരുടെ വക ?

-

Reading Time: 2 minutes

സർക്കാർ വകയാണെന്നാണ് വെയ്പ്. എന്നാൽ, തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ പ്രവേശനം സമൂഹത്തിലെ മേലാളന്മാർക്കു മാത്രമായിരുന്നു. ഗോൾഫ് കളിയൊഴികെ മറ്റെല്ലാം അവിടെ നടക്കുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഇതേത്തുടർന്ന് ഗോൾഫ് ക്ലബ്ബ് കഴിഞ്ഞ സർക്കാർ ഏറ്റെടുത്തു.

GOLF1

സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഗോൾഫ് ക്ലബ്ബ് കൈമാറാനായിരുന്നു തീരുമാനം. അന്ന് സായി ഡയറക്ടർ ജനറലായിരുന്ന ഇപ്പോഴത്തെ നുമ്മടെ ചീഫ് സെക്രട്ടറി ശ്രീമാൻ ജിജി തോംസണാണ് അതിന് മുൻകൈയെടുത്തത്. ഇവിടെ ഗോൾഫ് കളിക്കാനാഗ്രഹിക്കുന്നവർക്കെല്ലാം അവിടെ കയറി കളിച്ചു കളയാമെന്ന് നുമ്മ വെറുതെ വ്യാമോഹിച്ചു.

GOLF2

ഇപ്പോൾ ശ്രീമാൻ ജിജി തോംസൺ രഹസ്യമായൊരു പണി പറ്റിച്ചു. എല്ലാവരും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്ന വേളയിൽ ഈ ശ്രീമാൻ ഗോൾഫ് ക്ലബ്ബ് ഒരു സ്വകാര്യ കമ്പനിക്ക് കൈമാറി. രാഷ്ട്രീയ മേലാളന്മാരുടെ അറിവോടെ തന്നെ. കാർണിവൽ ഗ്രൂപ്പാണ് ഗോൾഫ് ക്ലബ്ബിന്റെ ഇപ്പോഴത്തെ അവകാശികൾ !!!

നടത്തിപ്പു ചുമതല എന്ന പേരിലാണ് കാർണിവൽ ഗ്രൂപ്പിന് അവകാശം കൈമാറിയിരിക്കുന്നത്; അതും നാമമാത്രമായ തുകയ്ക്ക്. ഈ ഇടപാടിനെക്കുറിച്ച് ഈ പാവപ്പെട്ടവന് സംശയം തോന്നാൻ കാരണമുണ്ട് – അതിൽ പുലർത്തിയ രഹസ്യ സ്വഭാവം തന്നെ. എല്ലാം ശരിയായ വഴിയാണെങ്കിൽ എന്തിനാ രഹസ്യം. സന്ദർഭവും സംശയാസ്പദം തന്നെ.

Golf Club

കേരളപ്പിറവി ദിനത്തിൽ രാവിലെ 10.30നുള്ള മുഹൂർത്തത്തിൽ ഗോൾഫ് ക്ലബ്ബിൽ കാർണിവൽ ഗ്രൂപ്പ് പാലൂകാച്ചി … ഭദ്രദീപം തെളിയിച്ചത് മറ്റാരുമല്ല, ശ്രീമാൻ ജിജി തോംസൺ സാർ.

നൂമ്മ നാടിനെ ഈശ്വരോ രക്ഷതു !!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks