Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

മാര്‍ച്ചിന്റെ നഷ്ടമായി മാര്‍ട്ടിന്‍

ഇന്‍സമാം-ഉള്‍-ഹഖിനോടെനിക്കു വെറുപ്പാണ്. കാരണം, മാര്‍ട്ടിന്‍ ക്രോയോടെനിക്കു പ്രണയമാണ്.1992ല്‍ ഓസ്ട്രേലിയയും ന്യൂസീലന്‍ഡും സംയുക്തമായാണ് ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് ലോകകപ്പ് ക്രിക്കറ്റിന് ആതിഥ്യമരുളിയ...

പോരാളി

ബി.ദിലീപ് കുമാര്‍...കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാട്ടത്തിന്റെ പാതയിലായിരുന്നു അവന്‍. വിജയത്തിനു വേണ്ടിയുള്ള എല്ലാ പരിശ്രമവും നേരിന്റെ വഴിയിലൂടെയാവണമെന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു. ആ നേരിന്റെ ന...

പകച്ചുപോയ നിമിഷങ്ങള്‍!!!

മലയാളത്തിലെ പ്രമുഖ വാരികയുടെ ആവശ്യപ്രകാരമുള്ള ഒരു കുറിപ്പിന്റെ പണിപ്പുരയിലായിരുന്നു ഞാന്‍. കുറിപ്പ് ഫയല്‍ ചെയ്യാനുള്ള ഡെഡ്‌ലൈന്‍ അടുക്കുന്നു. വാരികയുടെ എഡിറ്റര്‍ എന്നോടത് എഴുതാന്‍ പറഞ്ഞത് ശനിയാഴ്ചയാണ്...

ഇന്ത്യന്‍ മലയാളി

ഹൊ! ഈ പത്രക്കാരുടെ ഒരു കാര്യം. ഞാന്‍ എന്തു ചെയ്യുന്നുവെന്ന് നോക്കിയിരിക്കുവാ. ഫേസ്ബുക്കില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാല്‍ അപ്പം എടുത്ത് അച്ചടിച്ചുകളയും.എന്റെ ലേഖനം അങ്ങ് ഓസ്‌ട്രേലിയയില്‍ അച്ചടിക്...

മടക്കയാത്ര

കലാകൗമുദിയുടെ 2113-ാം ലക്കം ഇന്ന് പുറത്തിറങ്ങി. ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങളാണ് കവര്‍ സ്റ്റോറി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ 'പ്രൈം ടൈമിലെ ഗ്ലാഡിയേറ്റര്‍' എന്ന ലേഖനവ...

സമാന്തരം!!!

ജീവിതത്തില്‍ എന്തു പ്രതിസന്ധിയുണ്ടായാലും അതു നേരിടാനുള്ള കരുത്തു നേടിയത് യൂണിവേഴ്‌സിറ്റി കോളേജിലെ കളരിയില്‍ ലഭിച്ച 5 വര്‍ഷത്തെ പരിശീലനമാണ്. എനിക്കു മാത്രമല്ല, അവിടെ പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയുടെ...

ഓര്‍മ്മപ്പെടുത്തല്‍

1987ല്‍ അവിടം വിട്ടതാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഒരിക്കല്‍ക്കൂടി അവിടേക്കുള്ള കടന്നുചെല്ലല്‍. നിക്കറിട്ടു നടന്ന കാലത്തിന്റെ നിറം പിടിപ്പിച്ച ഓര്‍മ്മകള്‍.ഞങ്ങളുടെ ആ പഴയ സ്‌കൂള്‍ മൈതാനത്തിന് ...

അതിവേഗം ബഹുദൂരം!!!

ഫെബ്രുവരി 29. നാലു വര്‍ഷത്തിലൊരിക്കലാണ് ഈ തീയതി വരിക. ബാക്കി വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 കഴിഞ്ഞാല്‍ മാര്‍ച്ച് 1 ആണ്. മാസചരിത്രം പറയാനല്ല ഈ തീയതി എടുത്തു പറഞ്ഞത്. ജനുവരി 29 കഴിഞ്ഞ് 1 മാസം തികയുന്ന ദിവസമ...

‘കൊലപാതകം’ ഇങ്ങനെയും!!

കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മനസ്സിനെ ഉലച്ച ഒരു സിനിമയുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത 'സുകൃതം'. അര്‍ബുദരോഗ ബാധിതനായ മമ്മൂട്ടിയുടെ നായകകഥാപാത്രം രവിവര്‍മ്മ ഒരു ...

സൗഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ…

മുതിര്‍ന്നവര്‍ ചലിക്കുന്ന പാതയില്‍ കുരുന്നുകള്‍ സഞ്ചരിക്കുകയാണ് പതിവ്. മുതിര്‍ന്നവര്‍ നല്ലതു ചെയ്താല്‍ കുരുന്നുകള്‍ അനുകരിക്കും, തെറ്റു ചെയ്താല്‍ അതും.കണ്ണന്‍ എന്ന പ്രണവ് നായര്‍ എന്റെ മകനാണ്. ആപു എന...
Enable Notifications OK No thanks