HomeFRIENDSHIPഓര്‍മ്മപ്പെടു...

ഓര്‍മ്മപ്പെടുത്തല്‍

-

Reading Time: < 1 minute

1987ല്‍ അവിടം വിട്ടതാണ്.
തികച്ചും അപ്രതീക്ഷിതമായിരുന്നു ഒരിക്കല്‍ക്കൂടി അവിടേക്കുള്ള കടന്നുചെല്ലല്‍.
നിക്കറിട്ടു നടന്ന കാലത്തിന്റെ നിറം പിടിപ്പിച്ച ഓര്‍മ്മകള്‍.

ഞങ്ങളുടെ ആ പഴയ സ്‌കൂള്‍ മൈതാനത്തിന് വലിപ്പം കുറഞ്ഞുവോ?
മുന്നിലെ പടിക്കെട്ടില്‍ ഇരുന്നപ്പോള്‍ എന്തോ ഒരവകാശബോധം.
പൂമുഖത്തിനടുത്തുള്ള പഴയ ക്ലാസ് മുറി ഇപ്പോള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസായി മാറിയിരിക്കുന്നു.
പഴയ സ്‌കൂളിന് ഒരുപാട് മാറ്റങ്ങള്‍.
പക്ഷേ, മാറ്റങ്ങള്‍ ഞങ്ങളുടെ സ്മരണകളെ മായ്ക്കുന്നില്ല.

കളിക്കളത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്ന ഭീമന്‍ തിമിംഗലം ഇന്നില്ല.
നഷ്ടപ്പെട്ടുപോയ സുന്ദരകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ആ സന്ദര്‍ശനം.
വീട്ടില്‍ നിന്ന്, അച്ഛനമ്മമാരുടെ സംരക്ഷണയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങി ചെന്നു കയറിയ സ്ഥലം.
കരഞ്ഞുകൊണ്ടു ചെന്നു കയറി, കരഞ്ഞുകൊണ്ടു തന്നെ ഇറങ്ങി വന്ന സ്ഥലം.

അമ്മ കൈപിടിച്ച് നേഴ്‌സറി ക്ലാസ്സില്‍ കൊണ്ടിരുത്തിയപ്പോള്‍ നമ്മള്‍ പേടിച്ചു കരഞ്ഞു.
വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂളില്‍ നിന്നു വിടവാങ്ങുമ്പോള്‍ കൂട്ടുകാരെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഇന്ന് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ നിന്നുള്ള തിരിഞ്ഞുനോട്ടത്തിന് പ്രത്യേക സുഖം.
ആ സുന്ദരകാലത്തിന്റെ ചില ഏടുകളെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമം.

വഴുതക്കാട് ചിന്മയ വിദ്യാലയ.
ഞങ്ങളുടെ സ്‌നേഹക്കൂട്…

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS