HomeJOURNALISMഅശ്രദ്ധ വരുന്...

അശ്രദ്ധ വരുന്ന വഴികള്‍

-

Reading Time: < 1 minute

ജേര്‍ണലിസം പഠിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കുള്ളൊരു പാഠമാണിത്.

മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ്‌ ചെയ്യാൻ തയാറായില്ല. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരനുഭവം.

ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ശനിയാഴ്ച രാത്രിയാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേക്കു പോയത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.

മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷനില്‍ കണ്ട വാര്‍ത്തയാണ്. നടന്ന സംഭവം കൃത്യമായി പറഞ്ഞു. വാര്‍ത്തയില്‍ പറയുന്ന വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ ചില വാര്‍ത്തകള്‍ ഇങ്ങനെ എഴുതേണ്ടി വരും. അതില്‍ തെറ്റില്ല. ലേഖകന്‍ തന്‍റെ കടമ കൃത്യമായി നിറവേറ്റി.

5 ആശുപത്രികളിൽ നിന്ന് ഇറക്കിവിട്ടു; മലയാളി യുവതി ഓട്ടോയില്‍ പ്രസവിച്ചു

എന്നാല്‍, ലേഖകന്റെ ഉത്തരവാദിത്വബോധം സ്ഥാപനത്തിന് ഇല്ലാതെ പോയി. ആരുടെ വ്യക്തിത്വം മറച്ചുപിടിക്കാനാണോ ലേഖകന്‍ കഷ്ടപ്പെട്ടത് ആ വ്യക്തിയുടെ ബഹുവര്‍ണ്ണ ചിത്രം വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്ത് സ്ഥാപനം മാതൃകയായി! ചിത്രം ആരും കോപ്പിയടിക്കാതിരിക്കാന്‍ വാട്ടര്‍മാര്‍ക്കും ഉപയോഗിച്ചിട്ടുണ്ട്!! ന്നുവെച്ചാ സ്വന്തമാക്കി അഭിമാനിച്ചിട്ടുണ്ട്!!! ഇത്തരമൊരു വാര്‍ത്തയില്‍ മറച്ചുവെയ്ക്കാനും മാത്രം സ്വകാര്യതയ്ക്ക് എന്തു ദോഷമാണ് സംഭവിക്കുന്നത് എന്നത് വേറെ കാര്യം. എന്നാല്‍പ്പിന്നെ വാര്‍ത്തകൂടി ആ രൂപത്തിലാവാമായിരുന്നു. ഇതിപ്പോള്‍ രണ്ടുംകെട്ട പരുവമായി.

ന്താല്ലേ!!!

പറച്ചിലില്‍ അല്ല പ്രവര്‍ത്തിയിലാണ് കാര്യം എന്നു മനസ്സിലായല്ലോ?

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS