Reading Time: 2 minutes

കോടികള്‍ വാരിക്കൂട്ടി കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍. ഏതൊരാളെയും മത്തുപിടിപ്പിക്കുന്ന വിജയം. പക്ഷേ, ഉയരങ്ങളിലേക്കുള്ള പ്രയാണം വിമലിനെ കൂടുതല്‍ വിനയാന്വിതനാക്കിയിരിക്കുകയാണോ? അതെ എന്നു ഞാന്‍ പറയും.

1
ഹിറ്റ് സംവിധായകന്‍ എന്റെ വീട്ടില്‍… എന്റെ ഭാര്യ ദേവിക, എന്റെ സഹോദരിയുടെ മകള്‍ ദൃശ്യ, വിമലിന്റെ ഭാര്യ നിജു, വിമലിന്റെ മകള്‍ അദ്വൈത, വിമല്‍

ഇന്നലെ രാത്രി തിരുവനന്തപുരം കൈരളി തിയേറ്ററിനു പുറത്ത് നടന്നത്‌‌‌‌‌‌‌‍:

‘എന്നു നിന്‍റെ മൊയ്തീന്‍’ കണ്ടിറങ്ങുന്നവരുടെ പ്രതികരണമറിയാന്‍ വിമലും ഞാനും ഹാജര്‍. സിനിമ വിട്ടിറങ്ങിയവരില്‍ പലരും സംവിധായകനെ നോക്കുന്നുണ്ട്, ‘ഇവനെ എങ്കെയോ പാത്ത മാതിരി’ ഭാവത്തില്‍.

ഏതാണ്ട് തിരക്കൊഴിഞ്ഞപ്പോള്‍ പുറത്തേക്കുവന്ന അതിസുന്ദരിയായ ഒരു യുവതി വിമലിനെ നോക്കി. അവള്‍ സമ്മാനിച്ചത് മനോഹരമായ പുഞ്ചിരി.
അവള്‍ കൂടെയുണ്ടായിരുന്ന യുവാവിനോടു പറഞ്ഞു -അതാണ് ഡയറക്ടര്‍‍.
യുവാവ് വിമലിനെ നോക്കി -ഹേയ്, അതൊന്നുമല്ല.

യുവതി വിടാന്‍ ഭാവമില്ല -ഞാന്‍ ടിവിയില്‍ കണ്ടതാ.
യുവാവിന്റെ നോട്ടം ‍വീണ്ടും വിമലിലേക്ക്. എന്നിട്ട് പുച്ഛത്തില്‍, അല്പം ഉറക്കെത്തന്നെ -ഹേയ് ഇത് അയാളൊന്നുമല്ല. ഇത്രയും വലിയ സിനിമയുടെ സംവിധായകന്‍ ഇവിടെ വന്നിങ്ങനെ നില്ക്കുവല്ലേ. ഒന്നു പോയേ.
വാതില്‍ കടന്നു പോകും മുന്പ് ആ യുവതി ഒരിക്കല്‍ക്കൂടി വിമലിനെ നോക്കി, വിശ്വാസം വരാത്തതുപോലെ.

ഇതെല്ലാം കണ്ടുനിന്ന എനിക്കും കൈരളി തിയേറ്റര്‍ മാനേജര്‍ രാധാകൃഷ്ണന്‍ ചേട്ടനും എന്തു ചെയ്യണമെന്നറിയില്ല. ഞങ്ങള്‍ വിമലിന്‍റെ മുഖത്തേക്കു നോക്കിയത് ഒരേസമയം. അവിടെ മാത്രം ഭാവഭേദങ്ങളില്ല.

2
എന്റെ ഭാര്യ ദേവിക, മകന്‍ പ്രണവ്, ഞാന്‍, വിമലിന്റെ മകള്‍ അദ്വൈത, വിമല്‍

പ്രശസ്തനായ ഒരു സംവിധായകന്‍ ഇങ്ങനെ അജ്ഞാതനായി നില്‍ക്കില്ലെന്ന് ഉറച്ചുവിശ്വസിച്ച ആ യുവാവിനെ കുറ്റം പറയാനാവുമോ? പക്ഷേ, വിമല്‍ അങ്ങനെയാണ്. ഈ ലാളിത്യമില്ലെങ്കില്‍ വിമല്‍ ഇല്ല.

പ്രിയ കൂട്ടുകാരാ, നീ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. എനിക്ക് നിന്നില്‍ നിന്നേറെ പഠിക്കാനുണ്ട് -തലക്കനം ബാധിക്കാതെ ജീവിക്കുന്നതിനെക്കുറിച്ച്..

Previous articleഅടിച്ചു… മോ. …നേ…
Next articleസെല്‍ഫി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here