HomeJOURNALISMനാഷണല്‍ ഫിഗര്...

നാഷണല്‍ ഫിഗര്‍!

-

Reading Time: 2 minutes

സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായിട്ട് ഇന്ന് 54-ാം ദിവസമാണ്. ഇന്നാദ്യമായി ‘പ്രമുഖ’ മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത അപ്രത്യക്ഷമാവുകയോ തീരെ നേര്‍ക്കുകയോ ചെയ്തു. കാരണം അവര്‍ക്കു താല്പര്യമുള്ള വിവരമല്ല കേസുമായി ബന്ധപ്പെട്ട് ഇന്നുള്ളത്. ഭരണകക്ഷിയില്‍ ആരെയും കിട്ടാതായി. സംശയത്തിന്റെ മുന മാധ്യമപ്രവര്‍ത്തകരിലേക്ക് നീളുകയും ചെയ്യുന്നു.

പക്ഷേ, എല്ലാവരും ശ്രദ്ധിക്കുന്ന ദേശീയ ദിനപത്രമായ The Telegraph ഇന്ന് ഒന്നാം പേജില്‍ നല്‍കിയ തലക്കെട്ട് എന്താണെന്നറിയാമോ? BJP’s turn to face gold scam music. ഒന്നാം പേജില്‍ പകുതിയോളം പരസ്യം വിഴുങ്ങിയതിനാല്‍ ബാക്കി പകുതി മാത്രമേ വാര്‍ത്തയ്ക്കു സ്ഥലമുള്ളൂ. ആ പരിമിതിക്കുള്ളില്‍പ്പോലും കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് ദേശീയ പത്രത്തിന്റെ ഒന്നാം പേജില്‍ സ്ഥാനം പിടിക്കുമ്പോള്‍ അതിനെ fair journalism എന്നു പറയാം.

ഒന്നാം പേജില്‍ സ്ഥലം കുറവായതിനാല്‍ വാര്‍ത്ത വെട്ടിയൊതുക്കിയിട്ടൊന്നുമില്ല. ബാക്കി കൂടി മൂന്നാം പേജില്‍ ഉള്‍പ്പെടുത്തി വിശദമായി തന്നെ കൊടുത്തിട്ടുണ്ട്. BJP’s turn to face music on Kerala gold scandal എന്നാണ് മൂന്നാം പേജിലെ തലക്കെട്ട്. എളുപ്പം തിരിച്ചറിയാന്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഒരു മലയാള പത്രത്തിലും കാണാനാവാതെ പോയ കാര്യം!

വിശദമായ വാര്‍ത്ത ഓണ്‍ലൈന്‍ എഡിഷനിലുമുണ്ട്. Kerala gold scam: BJP’s turn to face music എന്നാണ് തലക്കെട്ട്. ഓണ്‍ലൈനില്‍ നമ്പ്യാര്‍ജിയുടെ ചിത്രം നിറഞ്ഞുനില്‍ക്കുന്നു.

ആ പരസ്യം തള്ളിക്കയറി വന്നില്ലായിരുന്നുവെങ്കില്‍ ദേശീയ ദിനപത്രത്തിന്റെ ഒന്നാം പേജിലെ ഫുള്‍ കോളം ചിത്രത്തിലൂടെ നമ്പ്യാര്‍ജി നാഷണല്‍ ഫിഗറായി മാറിയേനേ. സാരല്ല്യ, ഇനീം അവസരോണ്ട്!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks