Reading Time: < 1 minute

ഓരോ സ്കൂളിലും മേഖലയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പലതവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു.
അഗ്നിസേനയുടെ സഹായത്തോടെ ഓരോ ക്ലാസും അവിടത്തെ ബെഞ്ചുകളും ഡെസ്കുകളും അണുവിമുക്തമാക്കി.
ഓരോ സ്കൂളിലും ആവശ്യത്തിന് തെര്‍മല്‍ സ്കാനറുകളും മാസ്കുകകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങിനല്‍കി.
ഓരോ വിദ്യാര്‍ത്ഥിയും കുറഞ്ഞത് ഒന്നര മണിക്കൂര്‍ മുമ്പ് സ്കൂളിലെത്തണമെന്ന് നിര്‍ദ്ദേശം നല്‍കി.
അതിനു കഴിയാത്തവരെ സ്കൂളിലെത്തിക്കാന്‍ പൊലീസ് വാഹനങ്ങള്‍ സജ്ജമാക്കി.

കുപ്പിവെള്ളം, കാല്‍ക്കുലേറ്റര്‍, പേന, പെന്‍സില്‍ അങ്ങനൊന്നും പങ്കിടരുതെന്ന് അവരെ പഠിപ്പിച്ചു.
പരീക്ഷാ ജോലിക്കു വരുന്ന അദ്ധ്യാപകരെ മുഴുവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി.
സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച് മോക്ക് ഡ്രില്‍ നടത്തി.
വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊലീസ്, അഗ്നിസേന -അങ്ങനെ വിവിധ വകുപ്പുകള്‍ വിശ്രമമില്ലാതെ പണിയെടുക്കുകയാണ്.

ഒരാഴ്ചയായി പണിയെടുക്കുന്നു, ഇനി ഒരാഴ്ച കൂടി തുടരും.
പരീക്ഷ തുടങ്ങി.
രാവിലെ വി.എച്ച്.എസ്.ഇ., ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി.
വിദ്യാര്‍ത്ഥികള്‍ ഹാപ്പി.
രക്ഷിതാക്കള്‍ ഡബ്ള്‍ ഹാപ്പി.

അപ്പോഴിതാ വരുന്നു വലിയ വാര്‍ത്ത

-ഒരു വിദ്യാർത്ഥിക്ക് വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതാനായില്ല
-ആലപ്പുഴയിൽ ഒരു വിദ്യാർത്ഥിക്ക് വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതാനായില്ല
-ചെങ്ങന്നൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരീക്ഷയെഴുതാൻ കഴിയാത്തത്
-ചെന്നൈയിൽ നിന്ന് എത്തേണ്ടതായിരുന്നു വിദ്യാർത്ഥി

സത്യമെവിടെ വാര്‍ത്തയെവിടെ?

Previous articleസുരക്ഷാചിന്തകള്‍
Next articleവന്ദേ ഭാരത ക്വാറന്റൈന്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here