Reading Time: < 1 minute

മാധ്യമരംഗത്തെ നിഷ്പക്ഷത സങ്കല്പമാണ്.. അത് ഒളിച്ചോട്ടമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ശരിയുടെ പക്ഷത്ത് നില്ക്കുകയെന്നതാണ് എന്‍റെ ധര്‍മ്മം. എന്‍റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കാം. എന്നെ അതു ബാധിക്കുന്നില്ല.

സമീപകാലത്ത് ഇടതുപക്ഷം സ്വീകരിച്ച പല നിലപാടുകളോടും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാന്‍ ഇടതുപക്ഷത്തിനൊപ്പമാണ്. കാരണം അവരാണ് ശരി.

ബജറ്റിനു പിന്നിലെ നാറിയ കളികള്‍ നന്നായറിയാം. ഉദാഹരണത്തിന് ക്വാറികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പറഞ്ഞുനോക്കൂ, മാണിയുടെ തനിനിറം കാണാം. 8,000 കോടി രൂപയുടെ വാര്‍ഷിക നികുതിയാണ് ക്വാറി മുതലാളിമാര്‍ക്ക് അദ്ദേഹം ഇളവു നല്‍കിക്കൊണ്ടിരിക്കുന്നത്. പകരം നമ്മളെ പിഴിയും. എന്നിട്ടു പറയും -policy decision. ബാര്‍ കോഴ വലിയൊരു മഞ്ഞുമലയുടെ അഗ്രം മാത്രം.

ഭരണക്കാരുടെ നടപടികള്‍ വരുത്തിവെച്ച നാണക്കേടിനെക്കാള്‍ കൂടുതലൊന്നും നിയമസഭയില്‍ മാര്‍ച്ച് 13ന് ഉണ്ടായിട്ടില്ല.

വലുതെന്തോ നഷ്ടപ്പെട്ടുവെന്ന് ചില ഉണ്ണാക്കന്മാര്‍ വിലപിക്കുന്നുണ്ട്. എയര്‍കണ്ടീഷനറിന്‍റെ സുഖശീതളിമയിലിരുന്ന് മുഖപുസ്തകത്തില്‍ മാത്രം അഭിരമിക്കുന്ന നാണംകെട്ടവന്മാര്‍.. പുറത്ത് വെയിലത്തിറങ്ങി നിന്ന് നോക്കൂ.. കാഴ്ചയ്ക്ക് കൂടുതല്‍ തെളിച്ചമുണ്ടാവും…

Previous articleയേ കബ് ഫോടേഗാ യാര്‍
Next articleകണ്ണന്‍റെ ആദ്യ വിഷു…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here