HomeFRIENDSHIPസെല്‍ഫി

സെല്‍ഫി

-

Reading Time: 2 minutes

‘എന്നു നിന്റെ മൊയ്തീന്‍’ വന്‍വിജയത്തിലേക്ക്. നായകനും സംവിധായകനുമൊപ്പം ഒരു ദിനം…

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ മൊയ്തീന്റെ സഹോദരന്‍ ബി.പി.റഷീദ് സംസാരിക്കുന്നു
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ മൊയ്തീന്റെ സഹോദരന്‍ ബി.പി.റഷീദ് സംസാരിക്കുന്നു

സിനിമ ഹിറ്റാവുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിക്കഴിഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ പങ്കെടുക്കാനാണ് പൃഥ്വിരാജ് എത്തിയത്. പകല്‍ മുഴുവന്‍ സിനിമയുടെ പ്രമോഷനായുള്ള ഓട്ടം. ഏഷ്യാനെറ്റ് ന്യൂസില്‍ അഭിമുഖം, കൈരളി തിയേറ്ററില്‍ ഫാന്‍സുകാരുടെ വിജയാഘോഷം, വിമലിന്റെ ഫഌറ്റ് സന്ദര്‍ശനം അങ്ങനെ തിരക്കോടു തിരക്ക്. ശ്വാസം വിടാന്‍ പോലും സമയം കിട്ടിയില്ല. പിന്നല്ലേ സംസാരം. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ ഒരുമിച്ചിരുന്നത് മാത്രമാണ് മിച്ചം.

സഹപാഠികള്‍: ബി.എസ്.ഉണ്ണികൃഷ്ണന്‍, ഉണ്ണിയുടെ മകള്‍ സഹാന നീരജ, ആര്‍.എസ്.വിമല്‍, വി.എസ്.ശ്യാംലാല്‍ എന്ന ഞാന്‍, വി.എസ്.മോഹന്‍ കുമാര്‍, ബി.എസ്.രാജേഷ്
സഹപാഠികള്‍: ബി.എസ്.ഉണ്ണികൃഷ്ണന്‍, ഉണ്ണിയുടെ മകള്‍ സഹാന നീരജ, ആര്‍.എസ്.വിമല്‍, വി.എസ്.ശ്യാംലാല്‍ എന്ന ഞാന്‍, വി.എസ്.മോഹന്‍ കുമാര്‍, ബി.എസ്.രാജേഷ്

പല കാര്യങ്ങളും സംസാരിക്കാനുണ്ട്. ആലോചിക്കാനുണ്ട്. രാത്രി പൃഥ്വയുടെ മുറിയില്‍ വിമലിനൊപ്പം ഞാനും. ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. സംസാരം പുരോഗമിക്കുന്തോറും ഈ നടനോടുള്ള ബഹുമാനം കൂടിവന്നു. മലയാളസിനിമയില്‍ ഇന്നുള്ളതില്‍ വെച്ചേറ്റവും ബുദ്ധിമാനായ നടന്‍ രാജുവാണെന്നു ഞാന്‍ പറയും. ഓരോ ചുവടും എങ്ങനെ വെയ്ക്കണമെന്ന് അവന് കൃത്യമായറിയാം.

ടൊവിനോ തോമസിനൊപ്പം
ടൊവിനോ തോമസിനൊപ്പം

ഒടുവില്‍ യാത്ര പറഞ്ഞു പിരിയാന്‍നേരം വിമല്‍ പറഞ്ഞു -‘നമുക്കൊരു സെല്‍ഫി ആയാലോ?’

പൃഥ്വിരാജ് സെല്‍ഫി പ്രോത്സാഹിപ്പിക്കാറില്ലെന്ന് പലരും പറയുന്നു. ശരിയാണ്, പൃഥ്വി ഉള്‍പ്പെടുന്ന അധികം സെല്‍ഫികള്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഞാനൊന്നു മടിച്ചു. പക്ഷേ, രാജു എന്നെ ഞെട്ടിച്ചു.

സെല്‍ഫി ടൈം: പൃഥ്വിരാജിനും വിമലിനുമൊപ്പം

പൃഥ്വി സെല്‍ഫിക്കു പോസ് ചെയ്തുവെന്നു മാത്രമല്ല, സ്വന്തം ഫോണില്‍ത്തന്നെ അതെടുക്കുകയും ചെയ്തു. പിന്നെ വാട്ട്‌സാപ്പിലൂടെ ഞങ്ങള്‍ക്കത് കൈമാറി.

ന്താല്ലേ!!!

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks