Reading Time: 3 minutes

2015 ഫെബ്രുവരി 9.
അന്നൊരു തിങ്കളാഴ്ചയായിരുന്നു എന്നാണ് ഓര്‍മ്മ.
ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് നടക്കുന്നു.
രാവിലെ മുതല്‍ അതിനു പിന്നാലെയുള്ള ഓട്ടത്തിലാണ്, വാര്‍ത്തകള്‍ക്കായി.
തിരക്കേറിയ ഒരു വാര്‍ത്താദിനം.
വൈകുന്നേരം 5 മണി ആയതോടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.
കൈയിലുണ്ടായിരുന്ന വാര്‍ത്തകള്‍ക്ക് വിലയില്ലാതായി.
അതു സ്വീകരിക്കാന്‍ ആളില്ലാതായി.
പിന്നെ വാര്‍ത്തകളേ വേണ്ടാതായി.

22716_462859370431879_250817488_n

309899_507802282604254_1361520856_n

46734_503193709731778_1623821855_n

കാലുറപ്പിച്ചു നിന്നിടം പെട്ടെന്ന് അഗാധ ഗര്‍ത്തമായി മാറി.
മണ്ണിന് ഉറപ്പില്ല എന്ന പ്രശ്‌നമുണ്ടായിരുന്നു.
പക്ഷേ, ഒപ്പമുണ്ടായിരുന്ന ചിലര്‍ നിന്നിടം കുഴിച്ചു.
അങ്ങനെ കുഴിച്ചവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി.
പലരും കുഴിച്ചു തുടങ്ങിയതു തന്നെ പുതിയ താവളം ഉറപ്പാക്കിയിട്ടാണ്.
ഇതൊന്നുമറിയാത്ത ഞാനുള്‍പ്പെടെയുള്ളവര്‍ മണ്ടന്മാരായി.

181310_487626771288472_2088880969_n

32157_513053135412502_111857074_n

625617_535997086451440_1099182848_n.jpg

പിന്നെ, പോരാട്ടത്തിന്റെ ദിനങ്ങള്‍.
നിലനില്പിനായി പല വാതിലുകളും മുട്ടി.
നഷ്ടങ്ങള്‍ തിരികെപ്പിടിക്കാന്‍ പരമാവധി ശ്രമിച്ചു.
പൊരുതിനിന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം.
ഒടുവില്‍ അവര്‍ക്കും മടുപ്പായി.
അവരും കൂടു വിട്ട് കൂടുമാറി.

12881_469068583144291_70236140_n

1991_502087029842446_200315107_n

12989_519955138055635_1934474654_n

തകര്‍ന്ന പഴയ കൂട്ടില്‍ ഞാന്‍ ബാക്കിയാണ്.
വിലാസവും പഴയതു തന്നെ.
പറന്നുയരാന്‍ അവസരങ്ങള്‍ വരാതിരുന്നില്ല.
എന്തുകൊണ്ടോ പുതിയ കൂട് തേടാന്‍ തോന്നിയില്ല.
അവസാനിക്കാത്ത പോരാട്ടം തുടരുന്നു.
തോളില്‍ കൈയിട്ടിരുന്ന ചിലര്‍ക്ക് ഇപ്പോള്‍ സംശയം, ഞാന്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന്.
അവരുടെ കൂട്ടില്‍ നിന്ന് എന്നെ പുറന്തള്ളാന്‍ മുറവിളി.
അങ്ങനെ പുറന്തള്ളുന്നതിനു മുമ്പ് സ്വയം പുറത്തിറങ്ങി.

486352_475311295853353_914657824_n

317213_463696973681452_1339375729_n

 

15284_469067499811066_630296515_n

ജീവനുള്ള കാലത്തോളം തകര്‍ച്ചയുടെ ആ നിമിഷം മറക്കില്ല.
അന്നത്തെ വീഴ്ചയില്‍ നിന്ന് ഇന്നും എഴുന്നേറ്റിട്ടില്ല.
ഒന്നും ചെയ്യാനില്ലാത്തവനായിട്ട് 2 വര്‍ഷം പൂര്‍ത്തിയാവുന്നു.
തുടരുന്ന പോരാട്ടത്തിനൊപ്പം എന്തൊക്കെയോ സ്വന്തമായി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
ആകെ അറിയാവുന്ന തൊഴില്‍ മാധ്യമപ്രവര്‍ത്തനമാണ്.
ഞാനിപ്പോള്‍ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ വ്യാഖ്യാനത്തില്‍ പെടുമോയെന്ന് അറിയില്ല.
വിലയിരുത്തേണ്ടത് നിങ്ങളാണ്.

മുകളില്‍ വിശാലമായ ആകാശം.
താഴെ പരന്നുകിടക്കുന്ന ഭൂമി.
സര്‍വ്വസ്വതന്ത്രനായി പാറിനടക്കുന്നു.
ഇടയ്ക്ക് വീണുകിട്ടുന്ന അരിമണി മാത്രമാണ് ഭക്ഷണം.
എന്നിട്ടും പോരാടുന്നു.
പക്ഷേ, തോറ്റുപോകുന്ന പോരാട്ടങ്ങള്‍ക്ക് ഇന്നുവരെ മുതിര്‍ന്നിട്ടില്ല.
ഈ പോരാട്ടത്തിലും ഞാന്‍ വിജയിക്കും, ഉറപ്പ്.

ഇന്ന് വീണ്ടുമൊരു ഫെബ്രുവരി 9.
ഓർമ്മകളുണ്ടായിരിക്കണം…

Previous articleബാല്യത്തിന്റെ ആഘോഷം
Next articleസമരത്തിന്റെ വിജയവും പരാജയവും
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

  1. ഉയരങ്ങൾ ഉണ്ടാവും. ഇന്ത്യാവിഷൻ തിരിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വി.എസ് ശ്യാംലാൽ എന്ന റിപ്പോർട്ടറും !

Leave a Reply to Anandhu S Kurup Cancel reply

Please enter your comment!
Please enter your name here